Friday, April 13, 2012

PROSTITUTION IN INDIA

     2001-ലെ സെന്‍സസ്, ഇന്ത്യയിലെ 2.3 ദശലക്ഷത്തില്‍ അധികം വരുന്ന ലൈംഗീക തൊഴിലാളികളെ തെരുവ്കുട്ടികള്‍ക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും ഒപ്പം ചേര്‍ത്തതിനു ശേഷം അവരുടെ തലയ്ക്കു മുകളില്‍ മറ്റൊരു വാള്‍ തൂങ്ങി നില്‍ക്കുന്നു: സര്‍ക്കാര്‍, അതിന്റെ വ്യഭിചാരവിരുദ്ധനിയമം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ലൈംഗീകതൊഴിലാളികളുമായി ബന്ധപ്പെടുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്യാനുള്ള ഒരു നിയമ വ്യവസ്ഥയുമായാണ് നില്‍പ്പ്. 2.5 ദശലക്ഷത്തോളം വരുന്ന ലൈംഗീക തൊഴിലാളികളുടെ ഉപജീവനം മുടക്കാന്‍ മാത്രമാണ് ഈ നിയമം ഉപകാരപ്പെടുക. ഡെന്മാര്‍ക്ക്, ഗ്രീസ്, കൊസ്ടാറിക്ക, ബ്രസീല്‍ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും നിയമവിധേയമായി നിലനില്‍ക്കുന്ന ഒരു തൊഴിലിനെ ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റകരവും നിയമവിരുദ്ധവും ആയി കാണുന്ന വിരോധാഭാസം ആണ് ഇത്.



     അവസാനിപ്പിക്കാന്‍ കഴിയാത്തത് എന്ന് ഉറപ്പുള്ള ഒരു തൊഴിലിനെ നിയമ വിധേയമാക്കുന്നതാണ് ഉചിതമെന്ന പ്രായോഗിക നിലപാടില്‍ നില്‍ക്കുന്ന വിദേശ രാജ്യങ്ങളുടെ വഴി ഇന്ത്യക്കും തിരഞ്ഞെടുക്കാവുന്നതെ ഉള്ളൂ. അതുകൊണ്ട് ഗുണം മാത്രമാണ് ഉള്ളത്. സിംഗപ്പൂരില്‍ ലൈംഗീക തൊഴിലാളിയെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ലൈസന്‍സ് ഉള്ള ലൈംഗീക തൊഴിലാളിയെ സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ സാധിക്കും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമായതിനാല്‍ രോഗങ്ങളെക്കുറിച്ചുള്ള ഭയവും വേണ്ട. എല്ലാ മറ്റു തൊഴിലുകളെയും പോലെ ലൈംഗീക തൊഴിലിലും നികുതിയും പെന്‍ഷനും മറ്റും അവിടെ ഉണ്ട്. ആംസ്ടര്‍ഡാമിലെ ലൈംഗീക തൊഴിലാളികള്‍ ബിസിനെസ്സ് ചിലവിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉറകളുടെയും ലൈംഗീക കളിപ്പാട്ടങ്ങളുടെയും ചിലവുകള്‍ എഴുതി തള്ളുന്നു. ഡച്ച് ലൈംഗീക തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ 19 ശതമാനം വാറ്റ് കൊടുക്കുന്നു. ആസ്ത്രേലിയയിലെ പ്രമുഖ സെക്സ് കമ്പനി ആയ 'ഡെയ്ലി പ്ലാനെറ്റ്' 2004 -ല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ചുരുക്കത്തില്‍ ലോകം വേശ്യാവൃത്തിയെ ഒരു സാമ്പത്തിക പ്രവര്‍ത്തനം ആയി കാണാന്‍ ഉള്ള  പക്വത കാണിക്കുമ്പോള്‍ ഇന്ത്യ മുഖം തിരിച്ചു നിയമത്തില്‍ കുരുക്കിയിടാന്‍ വൃഥാ ശ്രമിക്കുന്നു. ഇവിടെ ലൈംഗീക തൊഴിലാളികള്‍ അവകാശങ്ങള്‍ ഒന്നും ഇല്ലാതെ, ഏജെന്‍ടമാരുടെയും പോലീസിന്റെയും ചൂഷണത്തിന് വിധേയരായി ദുരിതജീവിതം നയിക്കുന്നു. മാത്രവുമല്ല, എച്.ഐ.വി -യും ഇവരെ കാത്തിരിക്കുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥ ഇങ്ങനെ നില്‍ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എച്.ഐ.വി ബാധിതര്‍ ഇന്ത്യയില്‍ ആണെന്ന സത്യം ഒരു അത്ഭുതം അല്ലല്ലോ?!!


     ആരും ഇരകള്‍ ആവാതെയും രണ്ടുപേര്‍ക്കും നേട്ടം ഉള്ളതും ആയ ഒന്നാണ് വേശ്യാവൃത്തി. പുരുഷന് ലൈംഗീക ആശ്വാസം ലഭിക്കുമ്പോള്‍ സ്ത്രീക്ക് പണം കിട്ടുന്നു. ഇറ്റലിയില്‍ ഒരു സര്‍ക്കാര്‍ കണക്കെടുപ്പ് പ്രകാരം, 45 ശതമാനം പുരുഷന്മാരും വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത്‌ ഒരു തവണയെങ്കിലും ലൈംഗീക തൊഴിലാളിയെ സന്ദര്‍ശിക്കുന്നു. ബ്രിട്ടനില്‍, ബി.ബി.സി -യുടെ ഒരു കണക്കു പ്രകാരം സംഭോഗത്തിന് വേണ്ടി പുരുഷന്മാര്‍ ചിലവഴിക്കുന്ന തുക കഴിഞ്ഞ ദശകത്തില്‍ ഇരട്ടിയായി വര്‍ധിച്ചു. ഇന്ത്യയില്‍ നിയമം എതിരായതുകൊണ്ട് ഔദ്യോധികമായ കണക്കു ലഭ്യമല്ല; പക്ഷെ നിരവധി ദശലക്ഷം പുരുഷന്മാര്‍ ലൈംഗീക തൊഴിലാളികളെ സന്ദര്‍ശിക്കുന്നില്ലെങ്കില്‍ 2.5 -ഓളം ദശലക്ഷം ലൈംഗീക തൊഴിലാളികള്‍ എങ്ങനെ ജീവിക്കുന്നു? ലൈംഗീക തൊഴിലാളികളെ സന്ദര്‍ശിക്കുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്യാനുള്ള നിയമം വന്നാല്‍ ലൈംഗീക തൊഴിലാളികളില്‍ അധികം പേരും ശിക്ഷിക്കപ്പെടും എന്നത് ഉറപ്പാണ്. പക്ഷെ കൊലപാതകക്കുറ്റം ചെയ്യുന്നവരിലും കിഡ്നാപ്പ് ചെയ്യുന്നവരിലും ഇന്ത്യയില്‍ ശിക്ഷ ഏറ്റുവാങ്ങുന്നവര്‍ വെറും 25 മുതല്‍ 45  വരെ ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം! അപ്പോള്‍ ലൈംഗീക തോഴിളിനെക്കാള്‍ കടുപ്പം കുറഞ്ഞ കുറ്റങ്ങള്‍ ആണോ മേല്‍പ്പറഞ്ഞ രണ്ടും? നേപ്പാളില്‍ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. അച്ഛന്‍ ആരെന്നു അറിയാത്ത കുട്ടികള്‍ക്ക് പൌരത്വം വരെ അവിടെ പ്രശ്നമാവുന്നു.


     ലൈംഗീക തൊഴില്‍ നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ പ്രസ്തുത തൊഴില്‍ ഒരു സേവനവ്യവസായമായാണ് പരിഗണിക്കുന്നത്. ഇന്ത്യയില്‍ ഒരു ലൈംഗീക തൊഴിലാളിയുടെ പ്രതിദിന വരുമാനം 150 രൂപ എന്ന് കണക്കാക്കിയാല്‍ 2.3 ദശലക്ഷം ലൈംഗീകതൊഴിലാളികളുടെ മൊത്തം പ്രതിദിന വരുമാനം 34.5 കോടി രൂപ വരും. ഒരു വര്‍ഷത്തെ വരുമാനം 12592 കോടി രൂപ! ബെല്‍ജിയം ലൈംഗീക തൊഴില്‍ നിയമ വിധേയമാക്കിയതിന്റെ ഒരു കാരണം നികുതിയിനത്തില്‍ സര്‍ക്കാരിന് 50 ദശലക്ഷം യൂറോ വരുമാനം ഉണ്ടാകുന്നു എന്നതാണ്. ന്യൂസിലാണ്ടില്‍ വേശ്യാലയങ്ങളുടെ നടത്തിപ്പുകാരും ഉടമസ്ഥരും ലൈംഗീക തൊഴിലാളികള്‍ തന്നെയാണ്.


     ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒരു തൊഴിലായാണ് വ്യഭിചാരം അറിയപ്പെടുന്നത്. തൊഴില്‍ അന്വേഷിച്ചു നഗരത്തില്‍ വരുന്ന പുരുഷന്മാര്‍ക്ക് സെക്സ് ആവശ്യമുണ്ട്. വിപണി അവര്‍ക്ക് നിയമപരമായോ നിയമവിരുദ്ധമായോ ലൈംഗീക തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്നു. സമൂഹം ലൈംഗീക തൊഴിലാളികളെ വിലകുറച്ച് കാണുമ്പോള്‍ അവര്‍ അവരുടെ തൊഴിലിനെ ശ്രേഷ്ഠം ആയാണ് കാണുന്നത്. 'ഞങ്ങള്‍ ഇല്ലാതിരുന്നാല്‍ നിങ്ങളുടെ ഭാര്യമാരും സഹോദരിമാരും ഉപദ്രവിക്കപ്പെടും' എന്നൊരു മുന്നറിയിപ്പും അവര്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. ഒരു കസ്റ്റമര്‍ക്ക് ഒരു ലൈംഗീക തൊഴിലാളിയെ വിവാഹം കഴിക്കുന്നതിനും ലൈംഗീക ജീവിതസംത്രുപ്തിക്ക് ശേഷം അവളെ മൊഴി ചോല്ലുന്നതിനും പുരുഷന് അനുവാദം നല്‍കിക്കൊണ്ടുള്ള ഡീസന്‍സി ഭവനങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഇറാന്‍ പോലും തയ്യാറായിരിക്കുന്ന ഈ കാലത്ത്, നമ്മുടെ അയല്‍ക്കാര്‍ ആയ ബംഗ്ലാദേശ് ഈ കാര്യത്തില്‍ നമ്മളെക്കാള്‍ സഹിഷ്ണുത പുലര്‍ത്തുന്നുണ്ട്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്ത ഒരു സ്ത്രീക്ക് ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടാന്‍ ബംഗ്ലാദേശ് ലൈസന്‍സ് നല്‍കുന്നു. ലോകം ഇത്രയും ചെറുതായിട്ടും ഇന്ത്യക്ക് ഇനിയും നേരം വെളുത്തിട്ടില്ല!


     ലൈംഗീക തൊഴില്‍ നിയമപരമായി അംഗീകരിക്കപ്പെട്ട ആസ്ത്രേലിയയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ ലൈംഗീക തൊഴില്‍ ഒരു സാമൂഹ്യ തിന്മയായി പരിഗണിക്കപ്പെടുന്നു. എന്നിട്ടും ലൈംഗീക തൊഴില്‍ ഒരു തീവ്രനഗ്നസത്യമായി സമൂഹത്തില്‍ പടര്‍ന്നുകയറി താണ്ഡവമാടുന്നു...!!

-ലിവിങ്ങ്സ്റ്റണ്‍

1 comment:

  1. ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌ !!!

    ReplyDelete